വര്‍ത്തമനത്തിന്റെയും മിത്തോളജിയുടെയും പുതിയ മാനങ്ങളില്‍ സുഗന്ധി

 ഷിബു മിദ്‌ലാജ് 


            2017 ലെ വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി രാമകൃഷ്ണന്റെ മാസ്റ്റര്‍പീസ് കൃതിയാണ് ഈ പുസ്തകം. 2009 ല്‍ ശ്രീലങ്കയില്‍ തമിഴ് വിമോചന പോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് അഭ്യന്തരയുദ്ധത്തില്‍ വിരാമമിട്ട രാജ്പക്‌സെയുടെ ഭരണം ലോകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. എന്നാല്‍ പതിയെ രാജ്പക്‌സെയുടെ ഭരണം സ്വേഛാധിപത്യത്തിലേക്കും തുടര്‍ന്ന് ഫാസിസ്റ്റ് ശൈലികളിലേക്കും ചുവട് മാറ്റി. ഈ പ്രവണത ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനത്തിനും നിരീക്ഷണത്തിനും കേന്ദ്രീകൃതമായി. ഈയൊരു സാഹചര്യത്തില്‍ ഈയത്തിനെതിരെയുള്ള ഗവണ്‍മെന്റ് പോരാട്ടങ്ങളെ മഹത്വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റിന്റെ ഇരുണ്ട മുഖത്തെ മറച്ചു വെക്കാന്‍ ഗവണ്‍മെന്റിന്റെ ഒത്താശയോട് കൂടി ഒരു സിനിമാ നിര്‍മ്മാണ ശാലയെകൊണ്ട് വരുന്നത്. ഈ ഫിലിം പ്രൊഡക്ഷനിലൂടേയാണ് സുഗന്ധി വികസിക്കുന്നത്. ഭൂതകാല മിത്തും വര്‍ത്തമാനകാല രാഷ്ട്രീയവും സമരസമാക്കി കൊണ്ടു പോകുന്ന നോവല്‍. അഭ്യന്തര യുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ പരിപ്രേക്ഷ്യത്തിലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി രചിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മാധ്യമവും സൈന്യവും സമ്പൂര്‍ണ്ണമായും പ്രസിഡന്റിന്റെ കൈപ്പിടിയിലായ ഭയാനകമായ ഒരു പശ്ചാത്തലത്തിലൂടെയാണ് നോവല്‍ കടന്ന് പോവുന്നത്. തീവ്രദേശീയത വൈകാരികമായ ഒരു ആവേശത്തില്‍ ഉഗ്രരൂപിയാവുന്ന നിമിഷങ്ങളുടെ ജയാപചയങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ അടിത്തറവരെ ഇളക്കുന്ന പ്രവണതയെ സുഗന്ധി വ്യക്തമായി നമുക്ക് കാണിച്ചു തരുന്നു. മനുഷ്യത്വ രഹിതമായ അടിച്ചമര്‍ ത്തലിലൂടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഭരണ ഘടനയാക്കിയ ഒരു ഫാസിസ്റ്റ് ഭരണത്തെ നോവല്‍ വ്യക്തമാക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി വിലപിച്ചവരുടെ മേലില്‍ കൂടി പ്രസിഡന്റ് വിജയം നേടുന്നതോടെ നോവല്‍ അവസാനിക്കുന്നു. സുഗന്ധി എന്ന ഈയ പ്രവര്‍ത്തകയും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നോവല്‍ എത്തിച്ചേരുന്നത് ആണ്ടാള്‍ ദേവനായിക എന്ന അനശ്വര സങ്കല്‍പ്പത്തിലേക്കാണ്. 
ആദ്യാന്തര കാലഘട്ടത്തില്‍ നട്ടം തിരിയുന്ന സാധാരണക്കാരന്റേയും വനിതകളുടേയും വേദനയാണ് നോവലില്‍ ചിത്രീകരിക്കുന്നത്. രജനിതിരണഗാമയെന്ന ഈയ പ്രവര്‍ത്തകയിലൂടെ പര്‍വ്വീകരിക്കുന്ന നോവലില്‍ രജനി അഭ്യന്തര യുദ്ധകാലത്ത് സ്ത്രീകള്‍ അനുഭവിച്ച ക്രൂരതകളുടെ വേദനകളേയും സാധൂകരിക്കുന്നു. ശ്രീലങ്കന്‍ ചരിത്ര എഴുത്ത് എന്നതിലുപരി ഫാസിസം അതിന്റെ ക്രൂരമുഖത്തേയും കൂര്‍ത്ത നഖങ്ങളേയും സാധാരണക്കാരന്റെ ശരീരത്തിലേക്ക് താഴ്ത്തി അവന്റെ സൈ്വര ജീവിതം തകര്‍ക്കുന്ന ഏതൊരു ദേശത്തിന്റെയും പ്രതീകമായി കുറേ സുഗന്ധിമാര്‍ ഉണ്ടാവും. ഭരണകൂടത്തിന്റെ ഭീകര നിലപാടിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ഭരണകൂടത്തിന് ജീവന്‍ പണയപ്പെടുത്തേണ്ടി വന്നവര്‍. ഫാസിസം പൂര്‍വ്വാധിക ശക്തിയോടെ പിടി മുറുക്കുമ്പോള്‍ അതിന്റെ ഭീകര സത്വത്തിന്റെ രൂപത്തെ നോവല്‍ പ്രതിഫലിപ്പിക്കുന്നു. ഇത്തരം വസ്തുതകളെ ശരിവെക്കും വിധം രാജ് പക്ഷെ തീര്‍ത്തും അവഗണിച്ച ന്യൂനപക്ഷത്തിന്റെയും തമിഴ് വംശജരുടേയും പിന്തുണയിലാണ് മൈത്രിപാല സിരസേന വിജയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അപിപ്രായപ്പെടുന്നു. ഹിംസ പരാജയപ്പെട്ടിടത്ത് ജനാധിപത്യം വിജയിക്കുന്ന സാര്‍വ്വലൗകികമായ ഒരു പ്രതിഭാസമാണ് നോവലില്‍ അന്തര്‍ലീനമായിക്കിടക്കുന്നത്. 
തീവ്ര ദേശീയത അതിന്റെ വികൃത രൂപത്തെ ദര്‍പ്പണത്തില്‍ ദര്‍ശിക്കുമ്പോള്‍ ഇരുപാര്‍ശ്വങ്ങളിലും പ്രതിഫലിക്കുന്നതിന്റെ ഹിംസാത്മകമായ പ്രതിഫലന രശ്മികളെപ്പോലെയാണ് ഫാസിസം അതിന്റെ രൂപത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സുഗന്ധി എന്ന പേരില്‍ തുടങ്ങി തീര്‍ത്തും പുരുഷാധിപത്യത്തെ വികലമായി ചിത്രീകരിക്കുന്ന സ്ത്രീപക്ഷ വായനയാണ് സുഗന്ധി. കലാപ കാലത്തില്‍ സ്ത്രീപക്ഷ പോരാട്ടവണ്‍ും ചരിത്രത്തില്‍ വിസ്മരിച്ചു പോവുന്ന വാഴ്ത്തപ്പെട്ട വനിതകളെയും വ്യക്തമായും നോവല്‍ പ്രതിപാദിക്കുന്നു. 2009 ലെ ശ്രീലങ്കന്‍ അഭ്യന്തര കലാപകാലഘട്ടത്തില്‍ ലോകരാഷ്ട്രങ്ങളുടെ സ്വഭാവവും അരാജകത്വവും രാഷ്ട്രീയ വൈരാഗ്യവും വ്യക്തമായ സ്ഥാനം പിടിക്കുന്നു. ഇതിനുദാഹരണമാണ് പ്രസിഡന്റിന്റെ വധാസൂത്രണത്തിന് അമേരിക്കന്‍ ചാരസംഘടന സഹായം നല്‍കുന്നത്. അമേരിക്കയും ചൈനയും അന്ന് നില നിന്നിരുന്ന ശത്രുതാ മനോഭാവത്തിന്റെ ഇരയാക്കപ്പെടുകയായിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റ്. ഫാസിസത്തിനെതിരെ പോരാടുന്ന യുവവനിതകളുടേയും നേതാവായിട്ടാണ് സുഗന്ധിയെ പ്രതിനിധാനം ചെയ്യുന്നത്. ഭരണകൂടത്തിന്റെ ക്രൂര മര്‍ദ്ദനങ്ങളേറ്റിട്ടും തളരാത്ത സുഗന്ധിയും ആത്മചോദനമിത്തിലെ ദേവനായികയോട് അവളെ കൂടുതലടുപ്പിക്കുന്നു. ഇത് 'ദേവനായകിയെന്‍ കതൈ'യില്‍ തുടങ്ങി സുഗന്ധിയുടെ ആത്മഹത്യയില്‍ അവസാനിക്കുന്നു. ഇരു പാര്‍ശ്വങ്ങളില്‍ ജീവിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള മൂന്ന് സാമ്യതകളെ കേന്ദ്രീകരിച്ച് ഒന്നിപ്പിക്കാനുള്ള ഒരു ശ്രമം ഒരു സഹസ്രാബ്ദത്തിന്റെ രണ്ടറ്റത്ത് ജീവിക്കുന്ന സുഗന്ധിയിലും ദേവനായികയിലും പൂരകങ്ങളെ കണ്ട് മിത്തിനെയും വര്‍ത്തമാനത്തേയും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതോട് കൂടി നോവല്‍ അവസാനിക്കുന്നു. ഭരണകൂട ഭീകരതയുടെ ഒരു ഇര കൂടി അവിടെ ഉദയം കൊള്ളുന്നു.

No comments:

Post a Comment