സല്‍മാന്‍ പാപ്പിനിപ്പാറ
മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി സര്‍വ്വായുധരായ പാശ്ചാത്യ പട്ടാളങ്ങള്‍ക്കു മുമ്പില്‍ നെഞ്ചും വിരിച്ചു നിന്ന ഒരു ധീര ജനതയുടെ കഥയാണ് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന് ലോകത്തോട് വിളിച്ച് പറയാനുള്ളത്. ജാതി,മത,വര്‍ഗ്ഗ,ഭാഷാ ഭേതമന്യെ സ്വരാജ്യമെന്ന ലക്ഷത്തിലേക്ക് ഒരുജനത പാഞ്ഞടുക്കുകയുണ്ടായി.വൈജ്യാദ്യങ്ങളെല്ലാം സ്വാതന്ത്ര സമര പ്രസ്ഥാനമെന്ന ചങ്ങലയിലെ കണ്ണികളായപ്പോള്‍ ഹിന്ദുവും മുസ്ലിമും,ജൈനനും,ബുദ്ധനും സിക്കുക്കാരനും ഒരേ ശബ്ദത്തില്‍ അലറി വിളിച്ചു സ്വരാജ്...സ്വരാജ്... .എന്നാല്‍ കാലക്രമേണെ പ്രസ്തുത സമരങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമായിതീര്‍ന്നപ്പോള്‍ മുസ്ലീം ജനവിഭാഗം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച നിസ്തുലവും അനിഷ്യേധവുമായ പങ്ക് മായ്ച്ചു കളയാനുള്ള ഗൂഢമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പരമ്പരാഗതമായി കിട്ടേണ്ട അധികാരവും സമ്പത്തും നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രം സമര രംഗത്തേക്ക് കടന്നു വന്ന പഴശ്ശിരാജയും ഝാന്‍സിറാണിയും സ്വാതന്ത്ര്യ സമരത്തിലെ ഗജകേസരികളായി വാഴ്ത്തപ്പെടുമ്പോഴും മാതൃനാട്ടില്‍ നിന്നും വിദേശികളെ ആട്ടിയോടിക്കാന്‍ സര്‍വ്വ ത്യാഗങ്ങളും ചെയ്ത ഉശിരുള്ള ആണ്‍കുട്ടികള്‍ ഉള്‍കൊണ്ട ഒരു ജനവിഭാഗത്തെ തിരസ്‌കരിക്കാന്‍ ഇപ്പേഴും ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.സുതാര്യവും വസ്തുനിഷ്ടവുമായ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലീംകളുടെ പങ്കിനെ സംബന്ധിച്ചുള്ള പഠനത്തിന് പ്രസ്തുത സാഹചര്യത്തില്‍ പ്രാധാന്യം ഏറെയാണ്.ഇതു പ്രാദേശിക തലത്തില്‍ കൂടിയാകുമ്പോള്‍ ആഴത്തിലുള്ള പഠനം സാധ്യമാണെന്നതിനാല്‍ വസ്തുനിഷ്ടതക്കും സുതാര്യതയ്ക്കും കൂടുതല്‍ അര്‍ത്ഥസാരം നല്‍കാന്‍ നമുക്ക് സാധിക്കും.സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീംങ്ങളുടെ പങ്കിനെ നിസ്തുലമാക്കിയതില്‍ മികച്ച പങ്ക് കേരളക്കരക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമ്രാജ്യ വിരുദ്ധ പോരാട്ടങ്ങളിലെ കേരളാ ഗാഥകള്‍ വളരെ നേരത്തെ രചിക്കപ്പെട്ടതായിരുന്നു.
തങ്ങളുടെ പ്രാരംഭ ഘട്ടം മുതലുള്ള ചെറിയ വിശദീകരണം താഴെ നല്‍കാം
കുഞ്ഞാലി മരക്കാര്‍
കുഞ്ഞാലി മരക്കാര്‍ കേവലം ഒരു വ്യക്തിയല്ല ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന വിയര്‍പ്പും കണ്ണീരും രക്തവും ഏറെ മനുഷ്യജീവിതങ്ങളുടെ ഹോമിക്കപ്പെട്ട,മഹത്തായ പ്രതിരോധത്തിന്റെ തുടര്‍ച്ചയാണ്. അനന്ത വിശാലമായ സമുദ്രത്തില്‍ പിറന്ന നാടിനും സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി കുഞ്ഞാലി മരക്കാര്‍മാര്‍ സാമ്രാജ്യ വിരുദ്ധപോരാട്ടങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചരിത്രപുസ്തങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.ചരിത്രത്തെ സത്യത്തിന്റെ ദിശയിലൂടെ മാത്രം കെണ്ടത്തുമ്പോള്‍ കുഞ്ഞാലി മരക്കാര്‍മാരുടെ സന്ധിയില്ലാ സമരപരമ്പര ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്രസമരമായി തീര്‍ത്തും പരിഗണിക്കപ്പെടണം.
കുഞ്ഞാലി ഒന്നാമന്‍
കടുത്ത മുസ്ലിം വിരോധം വെച്ചുപുലര്‍ത്തുന്ന പോര്‍ച്ചുഗീസുകാര്‍ മുസ്ലിം കേന്ദ്രങ്ങള്‍ അക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ഖുര്‍ആന്‍ ചുട്ടെരിക്കുകയും പതിവാക്കിയതോടെ പൊന്നാനിയിലെ ആത്മീയാചാര്യന്മരായ മഖ്ദൂം തങ്ങന്മാര്‍ പറങ്കികള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തു.ശൈഖ് സൈനുദ്ധീന്‍ രചിച്ച 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥവും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.പറങ്കികള്‍ക്കെതിരെ അണിനിരന്ന മരക്കാര്‍ വംശത്തിലെ ആദ്യപോരാളി മമ്മാലി മരക്കാരായിരുന്നു.വിദേശികള്‍ക്കെതിരെ ഉജ്ജ്വലമായി പേരാടിയ അദ്ധേഹം രണ്ടു പുത്രന്മാരോടൊപ്പം വീരമൃത്യു വരിച്ചു.
മമ്മാലി മരക്കാര്‍ക്ക് ശേഷം പറങ്കികളുടെ ഉറക്കം കെടുത്തിയത് കുട്ട്യാലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനാണ്. 1501ലാണ് കുഞ്ഞാലി ഒന്നാമന്‍ സാമൂതിരിയുടെ നാവിക തലവനായി സ്ഥാനമേറ്റത്.1507-1531ആയിരുന്നു അദ്ധേഹത്തിന്റെ കാലഘട്ടം.എന്നാല്‍ ഇതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.ധീരനും തന്ത്രശാലിയുമായിരുന്നു കുഞ്ഞാലി ഒന്നാമന്‍. കടല്‍ഗറില്ലാ യുദ്ധരീതിയായിരുന്നു അദ്ധേഹം സ്വീകരിച്ചിരുന്നത്. ചെറിയ തുഴവെള്ളങ്ങളില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ധേഹം അനുകൂലമായ കാറ്റ് ലഭിക്കാതിരിക്കുബോള്‍ സാവധാനത്തില്‍ സഞ്ചരിച്ചിരുന്ന പറങ്കികളുടെ കൂറ്റന്‍ കപ്പലുകളെ തരിപ്പണമാക്കി. ശരവേഗത്തില്‍ പായുന്ന പ്രത്യേകതരം കൊച്ചുവെള്ളങ്ങള്‍ ഉപയോഗിച്ച് മിന്നലാക്രമണം നടത്തി ഓടിമറയുക എന്ന യുദ്ധതന്ത്രമായിരുന്നു കുഞ്ഞാലി ഒന്നാമന്റെത്.
ഇന്ത്യന്‍ നാവികസേനയുടെ പാഠ്യപദ്ധതിയില്‍ കുഞ്ഞാലി തന്ത്രം (Kunjali tactics) എന്ന പേരിലറിയപ്പെടുന്ന യുദ്ധപാഠം അധികാരികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പുഴക്കടവിലും അഴിമുഖത്തും അദ്ധേഹം തന്റെ വള്ളങ്ങള്‍ ഒരുക്കി നിര്‍ത്തിയിരുന്നു. കാവല്‍ ഭടന്മാര്‍ ശത്രുവിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കികെണ്ടിരിക്കും. ഇത്തരം മിന്നല്‍ പോരാട്ടങ്ങളിലൂടെ പറങ്കികളെ ഭയപ്പെടുത്തിയ കുഞ്ഞാലി ഒന്നാമനും സഹോദരന്‍ കുട്ട്യാലിയും കോഴിക്കോടിന്റെ കയറ്റുമതി വ്യാപാരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി.
കുഞ്ഞാലി ഒന്നാമനും ഗുജറാത്തിലെ മാലിക്ക് ഇയാസും ഈജിപ്ഷ്യന്‍ സേനാനിയായ മീര്‍ ഹുസൈനും നടത്തിയ ധീരപ്പോരാട്ടങ്ങളുടെ ഫലമായി പോര്‍ച്ചുഗീസുക്കാര്‍ക്ക് കൊച്ചിയും ഗോവയും തമ്മിലുള്ള ബന്ധം 2വര്‍ഷത്തോളം വിഛേദിക്കേണ്ടി വന്നു. പോര്‍ച്ചുഗീസ് കപ്പലുകള്‍ 'കോണ്‍ വോയ്' മാതൃകയില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി.സിലോണിലെ രാജകുമാരനും കടുത്ത പോര്‍ച്ചുഗീസ് വിരോധിയുമായിരുന്ന മായാദുണ്ണിയുമായും കുഞ്ഞാലി മരക്കാര്‍ കൈകോര്‍ക്കുകയുണ്ടായി. 1539ല്‍ സിലോണ്‍ തീരത്തെ വിതുല എന്ന സ്ഥലത്ത് പോര്‍ച്ചുഗീസ് മേധാവി മെഗല്‍ ഫെരേരയുടെ അക്രമത്തിലാണ് കുഞ്ഞാലി ഒന്നാമന്‍ ധീരചരമം പ്രാപിച്ചതെന്ന് കരുതപ്പെടുന്നു.
കുഞ്ഞാലി രണ്ടാമന്‍
കുഞ്ഞാലി മരക്കാര്‍ ഒന്നാമന്റെ പുത്രനായിരുന്നു കുഞ്ഞാലി രണ്ടാമന്‍ പിതാവിനേക്കാള്‍ പ്രതാപിയായിരുന്നു.കുട്ടി അഹമ്മദ് മരക്കാര്‍,പച്ചാലി മരക്കാര്‍,അലി ഇബ്രാഹീം മരക്കാര്‍,ഹസന്‍ മരക്കാര്‍,കുട്ടിപ്പോക്കര്‍ കുട്ടി മൂസ തുടങ്ങിയവര്‍ കുഞ്ഞാലി രണ്ടാമന്റെ പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്നു.പോര്‍ച്ചുഗീസ് കപ്പലുകള്‍ പിടിച്ചടക്കി പിടിച്ചടക്കി പടയാളികളെ വധിക്കും എന്നത് അദ്ധേഹത്തിന്റെ വിനോദമായിരുന്നു.
സാമ്പത്തികമായി തകര്‍ന്ന ഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരുമായി 1504ല്‍ സാമൂതിരി ഒരു സമാധാന ഉടമ്പടിലെത്തി. പക്ഷേ അതൊരു താത്കാലിക യുദ്ധവിരാമം മാത്രമായിരുന്നു. പോര്‍ച്ചുഗീസുക്കാരുടെ മിത്രമായിരുന്ന വിജയനഗര രാജാവിന് തളിക്കോട്ടെ യുദ്ധത്തിലുണ്ടായ പരാജയത്തെ തുടര്‍ന്ന് സാമൂതിരി പറങ്കികള്‍ക്കെതിരെ കുഞ്ഞാലിയുടെ പിന്‍ബലത്തോടെ ശക്തമായ പടനീക്കമാരംഭിച്ചു.
സാമൂതിരിയുടെ കരസൈന്യവും കുഞ്ഞാലിയുടെ നാവിക സൈന്യവും ചാലിയം കോട്ട ഉപരോധിച്ചു. ഒരുകല്ലിന്മേല്‍ മറ്റൊരു കല്ലില്ലാത്തവിധം കോട്ട തകര്‍ക്കപ്പെട്ടു.ക്യാപ്റ്റന്‍ ജോര്‍ജ് ഡേ കസ്‌ത്രോവ് ഗോവയിലെ ചന്തയില്‍ തൂക്കിക്കെല്ലപ്പെട്ടു. മലബാര്‍ തീരത്തും സിലോണ്‍,കൊങ്കണ്‍ തീരങ്ങളിലും പോര്‍ച്ചുഗീസുകാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടിരുന്ന കുഞ്ഞാലി രണ്ടാമന്‍ 1569ല്‍ 68ാമത്തെ വയസ്സില്‍ കോഴിക്കോട് നിര്യാതനായി.
കുഞ്ഞാലി മൂന്നാമന്‍
ചാലിയം കോട്ട തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പട്ടുമരക്കാര്‍ കുഞ്ഞാലി മരക്കാര്‍ മൂന്നാമനായി മാറി. പശ്ചിമതീരത്തും പൂര്‍വ്വതീരത്തും ആധിപത്യം പുലര്‍ത്തിയ അദ്ധേഹത്തിന്റെ പ്രധാന സഹായി മച്ചുനനായ കുട്ടിമൂസയായിരുന്നു. പോര്‍ച്ചുഗീസുക്കാര്‍ക്ക് ഒരിക്കല്‍ പോലും കുഞ്ഞാലി മൂന്നാമനെ പരാജയപ്പെടുത്തുവാനോ തടവുക്കാരനായി പിടിക്കുവാനോ കഴിഞ്ഞിരുന്നില്ല. പുതുതായി സ്ഥാനാരോഹണം ചെയ്ത സാമൂതിരി 1584ല്‍ പൊന്നാനിയില്‍ പോര്‍ച്ചുഗീസുക്കാര്‍ക്ക് കോട്ടകെട്ടാന്‍ അനുമതി നല്‍കിയതിനെ കുഞ്ഞാലി ശക്തമായി എതിര്‍ക്കുകയും തല്‍ഫലമായി അദ്ധേഹത്തെ അനുനയിപ്പിക്കാന്‍ കോട്ടക്കലില്‍ കുഞ്ഞാലിക്കായി കോട്ടകെട്ടാന്‍ സാമൂതിരി അനുമതി നല്‍കുകയും കോട്ടയുടെ പണി പൂര്‍ത്തിയായതോടെ അദ്ധേഹം തന്റെ ആസ്ഥാനം കോട്ടക്കലിലേക്ക് മാറ്റുകയും ചെയ്തു. പുറങ്കടലിലെ വെള്ളിയാങ്കല്ല് മരക്കാര്‍ സൈന്യത്തിന്റെ പ്രധാന സങ്കേതവുമായി. 1594 പന്തലായനിയില്‍ വെച്ച് പോര്‍ച്ചുഗീസുകാരെ തുരത്തി കപ്പലിറങ്ങുമ്പോള്‍ പരിക്കു പറ്റിയാണു കുഞ്ഞാലി മൂന്നാമന്‍ മരണമടയുന്നത്.
കുഞ്ഞാലി നാലാമന്‍
മരക്കാരുടെ പരമ്പരയില്‍ ഏറ്റവും ധീരനും ശക്തനുമായിരുന്നു കുഞ്ഞാലി മൂന്നാമന്റെ അനന്തിരവനായ മുഹമ്മദ് മരക്കാര്‍ അഥവാ കുഞ്ഞാലി മരക്കാര്‍ നാലാമന്‍. കോട്ടക്കല്‍ കോട്ടയുടെ അധിപനും കോഴിക്കോടന്‍ നാവികപ്പടയുടെ തലവനുമായി 1595 ല്‍ അദ്ധേഹം ചുമതലയേറ്റു.
അദ്ധേഹത്തിന്റെ സൈന്യത്തില്‍ മുസ്‌ലിംകളും നായന്മാരും തീയരും ദളിതരും ഉണ്ടണ്ടണ്ടായിരുന്നു. മരക്കാര്‍ കോട്ട അദ്ധേഹം കൂടുതല്‍ സുരക്ഷിതമാക്കി. ശത്രുക്കളെ നിരീക്ഷിക്കാന്‍ കടലിനെ അഭിമുഖീകരിക്കുന്ന ഭാഗത്ത് കോട്ടയില്‍ രണ്ടണ്ടു വലിയ ഗോപുരങ്ങള്‍ തീര്‍ത്തു. വലിയ കിടങ്ങുകള്‍ നിര്‍മ്മിച്ചു. പീരങ്കികളും തോക്കുകളും കോട്ടകളില്‍ നിറഞ്ഞു. തുടര്‍ന്നദ്ധേഹം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കനത്ത അക്രമ പരമ്പരക്ക് തുടക്കമിട്ടു. ഇന്ത്യയിലെ ആധിപത്യം നഷ്ടപ്പെടുമോയെന്ന ആശങ്ക പറങ്കികളുടെ ഉറക്കം കെടുത്തി. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അസൂയാലുക്കളുടെ എണ്ണം പെരുകുകയും അവര്‍ കുഞ്ഞാലിയെക്കുറിച്ചുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് കുഞ്ഞാലിയുടേയും സാമൂതിരിയുടേയും ഇടയില്‍ ഭിന്നത ഉടലെടുക്കാന്‍ കാരണമായി.
വാസ്‌ഗോഡിഗാമയുടെ പൗത്രനും ക്രൂരനുമായ ഫ്രാന്‍സിസ്‌കോ ഡി ഗാമ 1597 മെയ് 22 ന് പുതിയ ഗവര്‍ണ്ണറായി ഗോവയിലെത്തി. കുഞ്ഞാലി നാലാമനെ കീഴടക്കുക എന്നതായിരുന്നു ഫ്രാന്‍സിസ്‌കോയുടെ അടിയന്തിര ചുമതല. കുഞ്ഞാലിയെ നേരിടാനായി സാമൂതിരി പോര്‍ച്ചുഗീസുകാരുമായി കൈകോര്‍ക്കുകയും കോട്ട കീഴടക്കാനായി കരസൈന്യത്തെ വിന്യസിക്കാന്‍ സാമൂതിരി സമ്മതം മൂളുകയും ചെയ്തു.
1599 മാര്‍ച്ച് 3 ആയിരക്കണക്കിന് നായര്‍ പടയാളികള്‍ ഇരിങ്ങല്‍ മുതല്‍ കടല്‍ക്കര വരെ അണിനിന്ന് കുഞ്ഞാലിയുടെ കോട്ടയും കരയും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചു. സംയുക്ത സൈന്യത്തിനെതിരെ കുഞ്ഞാലി തന്ത്ര പൂര്‍വ്വം കരുക്കള്‍ നീക്കിയെങ്കിലും പരിമിതമായ സ്ഥലസൗകര്യം കുഞ്ഞാലിയുടെ നാവിക പടയാളികള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. 1500 തോക്കുധാരികളും അവര്‍ക്കാവശ്യമായ വെടിക്കോപ്പുകളും കുഞ്ഞാലി ശേഖരിച്ചിരുന്നു. തീരുമാനിച്ചതില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് യുദ്ധം തുടങ്ങാനുള്ള അടയാളം ആകാശത്ത് പ്രത്യക്ഷപ്പെട്ടത് സംയുക്ത സൈന്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഇത് സൈന്യത്തെ മൂന്നായി ചിതറിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്കലാപ്പിലായ എതിരാളികളെ കോട്ടക്കകത്തുള്ളവര്‍ സമര്‍ത്ഥമായി നേരിട്ടു. പോര്‍ച്ചുഗീസ് സൈന്യാധിപന്‍മാരായ ലൂയി ഡി സില്‍വ, ഫ്രാന്‍സിസ് പെറീറ, മേജര്‍ ലെയിന എന്നിവര്‍ വെടിയേറ്റു മരിച്ചു വീണു. പുരോഹിതനായ ഫ്രാന്‍സിസ് ബാപിസ്റ്റ ഒരു കുരിശ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭടന്മാരെ അണിചേര്‍ക്കാന്‍ വൃഥാവിലായ ശ്രമം മടത്തുകയും തൊട്ടടുത്തുള്ള നാടന്‍ തോക്കില്‍ നിന്നുള്ള വെടികളാല്‍ കുരിശും ബാപ്പിസ്റ്റയും തകര്‍ന്നടിയുകയും ചെയ്തു.
ലൂയി ഡി സില്‍വയുടെ മരണം സംയുക്ത സൈന്യത്തില്‍ ഭീതി പടര്‍ത്തി. കോട്ടക്കടുത്തെത്തിയവര്‍ പിന്തിരിഞ്ഞ് തോണികളില്‍ കയറാനൊരുങ്ങി.തോണികള്‍ മറിഞ്ഞ് നിരവധി പറങ്കികള്‍ മരണമടഞ്ഞു. കപ്പലുകള്‍ ചേര്‍ത്തുണ്ടണ്ടണ്ടാക്കിയ പാലം പലര്‍ക്കും രക്ഷപ്പെടലിനു തടസ്സമായി. നിരവധി പറങ്കികളും നായന്മാരും തിരിച്ചോടുന്നതിനിടയില്‍ മുങ്ങി മരിച്ചു. യുദ്ധം കാണാന്‍ വന്ന സാമൂതിരി പുഴയില്‍ ഒഴുകി നീങ്ങുന്ന പറങ്കികളുടേയും നായന്മാരുടേയും ശവശരീരങ്ങള്‍ കണ്ടണ്ട് മടങ്ങവെ അക്രമത്തിന് ഇരയാവുകയും അദ്ധേഹവും പരിവാരങ്ങളും ജീവനും കൊണ്ടണ്ട് എങ്ങനേയോ രക്ഷപ്പെടുകയും ചെയ്തു. വെയില്‍ പരക്കുമ്പോള്‍ മൂരാട് പുഴ നിറയെ ശവശരീരങ്ങള്‍ ഒഴുകി നടക്കുകയായിരുന്നു. പോര്‍ച്ചുഗീസുകാര്‍ ഏഷ്യയില്‍ നേരിട്ട ഏറ്റവും വലിയ അപമാനമായിരുന്നു അത്.
യുദ്ധ വിജയം കുഞ്ഞാലി നാലാമന് താരപരിവേഷം നല്‍കി. അദ്ധേഹത്തിന് പ്രതീക്ഷിച്ച പിന്തുണ പുറത്ത് നിന്ന് ലഭിച്ചില്ല. ലൂയി ഡ ഗാമക്കു പകരം സൈനികത്തലവനായി മലബാര്‍ മേഖലയിലേക്ക് നിയോഗിക്കപ്പെട്ട ഫുര്‍ത്താഡോ ഡ മെന്റോക്കയുടെ നേതൃത്വത്തില്‍ നായര്‍ സൈന്യവും പറങ്കികളും കോട്ട ഉപരോധിക്കുകയും തല്‍ഫലമായി കുഞ്ഞാലിയും അനുയായികളും പോര്‍ച്ചുഗീസുകാര്‍ക്കു മുമ്പില്‍ കീഴടങ്ങി.
വൈദേശികര്‍ക്കെതിരെയുള്ള കേരളീയ പോരാട്ടങ്ങള്‍ കേവലം കുഞ്ഞാലി മരക്കാര്‍മാരില്‍ ഒതുങ്ങിയിരുന്നില്ല. പണ്ഡിതനും പാമരനും അതില്‍ പങ്കു ചേര്‍ന്നിരുന്നു. സായുധ പോരാട്ടങ്ങള്‍ക്കപ്പുറത്ത് നിരായുധ പോരാട്ടങ്ങളും നടന്നിരുന്നു. കായിക ബലങ്ങള്‍ക്ക് പുറമെ ധിഷണാ ബല പോരാട്ടങ്ങളുമുണ്ടണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയ പോരാട്ടങ്ങള്‍ നടത്തിയവരാണ് മഖ്ദൂമുകള്‍. ആയുധങ്ങള്‍ക്കപ്പുറത്ത് ബൗദ്ധിത മേഖലയിലായിരുന്നു അവരുടെ പോരാട്ടങ്ങള്‍. കേരളീയ സൈ്വര്യ ജീവിതത്തെ നശിപ്പിച്ചുകൊണ്ടണ്ടിരുന്ന പറങ്കിപ്പടകള്‍ക്കെതിരെ പോരാടാനായി സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച ഗ്രന്ഥമാണ് 'തഹ്‌രീള് അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബ്ദത്തിസ്സുല്‍ബാനി' എന്ന ഗ്രന്ഥം. ഇതിന്റെ കയ്യെഴുത്ത് പ്രതികള്‍ കേരളത്തിലെ വിവിധ മഹല്ലുകളിലേക്കയച്ചു കൊടുത്തിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടാനുള്ള ഒരു ഊര്‍ജ്ജമായി ഈ ഗ്രന്ഥം മാറി.
സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ എന്നറിപ്പെടുന്ന ശൈഖ് അഹമ്മദ് സൈനുദ്ധീന്‍ രചിച്ചതാണ് അന്തര്‍ദേശീയ ശ്രദ്ധയാര്‍ജ്ജിച്ച വിവിധ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'തുഹ്ഫത്തുല്‍ മുജാഹിദീന്‍'. ഇത് കേവല ഗ്രന്ഥമെന്നതിന് പുറമെ അക്കാലത്തെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം പരാവര്‍ത്തനം ചെയ്യുകയും പറങ്കികള്‍ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഒരു കൃതി കൂടിയാണ്. പറങ്കികള്‍ക്കെതിരെ മുമ്പ് നടന്ന പോരാട്ടങ്ങളെക്കുറിച്ചും ഒരു വിശ്വാസി എന്ന നിലക്ക് യുദ്ധം ചെയ്യേണ്ടണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇതില്‍ സവിസ്തരം പ്രതിപാദിക്കുന്നു.
മഖ്ദൂം കുടുംബങ്ങള്‍ക്കു പുറമെ അക്കാലത്ത് ശ്രദ്ധേയമായ പോരാട്ടങ്ങള്‍ കാഴ്ച്ച വെച്ചവരായിരുന്നു കോഴിക്കോട് ഖാസിമാര്‍. ഖാളി മുഹമ്മദും അദ്ധേഹത്തിന്റെ മകന്‍ ഖാളി മുഹ്‌യുദ്ധീനും ഇതില്‍ എടുത്തു പറയേണ്ടണ്ടവരാണ്. ഖാളി മുഹമ്മദിന്റെ 'ഫത്ഹുല്‍ മുബീന്‍' ജനങ്ങളോട് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സംഘടിക്കാന്‍ വേണ്ടണ്ടി പറയുന്ന ഗ്രന്ഥമാണ്. ചാലിയം കോട്ട പിടിച്ചു നിര്‍ത്തുന്നതില്‍ മഖ്ദൂം തങ്ങളോടൊപ്പം ഖാളി മുഹമ്മദും മുന്നണിപ്പടയില്‍ ഉണ്ടണ്ടായിരുന്നു.
ഖാളി മുഹമ്മദ് പോരാടിയിരുന്നത് പോര്‍ച്ചുഗീസുകാര്‍ക്കെതിരെയായിരുന്നെങ്കില്‍ അദ്ധേഹത്തിന്റെ മകനായ ഖാളി മുഹ്‌യുദ്ധീന്‍ നേരിടേണ്ടണ്ടി വന്നത് ഡച്ചുകാരെയാണ്(ലന്തക്കാര്‍). ലന്തക്കാരെ തുരത്തുന്നതില്‍ മുന്‍നിര പോരാളികളുടെ കൂട്ടത്തില്‍ അദ്ധേഹമുണ്ടണ്ടണ്ടായിരുന്നു.
വൈദേശികാധിപത്യത്തിനെതിരെ പോരാടിയ മഹത് വ്യക്തിത്വമായിരുന്നു യമനിലെ ഹളര്‍മൗത്തില്‍ നിന്ന് വന്ന് കേരളത്തില്‍ താമസമാക്കിയ മമ്പുറം തങ്ങള്‍. ജ•ിത്ത ക്രൂരതയെ ശക്തമായി എതിര്‍ത്ത തങ്ങള്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ജനങ്ങളോടാവിശ്യപ്പെട്ടു. മതത്തിന്റെ മതില്‍ കെട്ടുകള്‍ക്കപ്പുറത്ത് പൊതു ശത്രുവിനെ ഒന്നിച്ച് നേരിടണമെന്നും അദ്ധേഹം ജനങ്ങളോടാവശ്യപ്പെട്ടു. തങ്ങളുടെ കാലഘട്ടത്തില്‍ നടന്ന കലാപങ്ങളില്‍ ഇംഗ്ലീഷുകാരോടദ്ധേഹം വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളെടുത്തു. ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച ഇംഗ്ലീഷ്‌കാര്‍ക്കെതിരെ അദ്ധേഹം പോരടിച്ചു നിന്നു. തങ്ങളുടെ സമകാലീകനായ മറ്റൊരു മഹത് വ്യക്തിത്വമാണ് വെളിയങ്കോട് ഉമര്‍ഖാസി. ബ്രിട്ടീഷുകാരുടെ ക്രൂരതകളവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടണ്ട് അദ്ധേഹം പല ഫത്‌വകളും ഇറക്കുകയുണ്ടായി. ഗാന്ധിജിയും സ്വാതന്ത്ര്യ സമര സേനാനികളും നടപ്പിലാക്കിയ നികുതി നിഷേധ പ്രസ്ഥാനം അദ്ധേഹം ഇവരുടെ നൂറ്റാണ്ടണ്ടുകളില്‍ നടപ്പാക്കിയിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഒരു തുട്ട് പോലും നികുതി കൊടുക്കുകയില്ല എന്നതായിരുന്നു അദ്ധേഹത്തിന്റെ നിലപാട്. അദ്ധേഹത്തെ ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ പോരടിക്കാന്‍ ആളെക്കൂട്ടുന്നെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. അദ്ധേഹത്തെ മോചിപ്പിച്ചില്ലെങ്കില്‍ ജനരോഷം ആളിക്കത്തുമെന്ന് പറഞ്ഞ് മമ്പുറം തങ്ങള്‍ ഇംഗ്ലീഷുകാര്‍ക്ക് കത്തയച്ചു. അവസാനം അവര്‍ക്കദ്ധേഹത്തെ മോചിപ്പിക്കേണ്ടണ്ടി വന്നു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി
1921 ലെ മലബാര്‍ സമരത്തില്‍ മുന്നണി പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞമ്മദാജി. ചെറുപ്പകാലം മുതലേ അദ്ധേഹത്തിന്റെ മനസ്സില്‍ ഇംഗ്ലീഷുകാരോടുള്ള വിരോധം കുടിയേറിയിരുന്നു. അദ്ധേഹത്തിന് 30 വയസ്സുള്ളപ്പോഴാണ് 1894 ല്‍ ഇംഗ്ലീഷ് വിരുദ്ധ പോരാട്ടത്തില്‍ പങ്കു ചേര്‍ന്നെന്ന പേരില്‍ അദ്ധേഹത്തെയും പിതാവിനെയും അറസ്റ്റ് ചെയ്ത് ആന്തമാനിലേക്ക് നാടു കടത്തിയത്. നാടുകടത്തപ്പെട്ടവരില്‍ അധികപേരും അദ്ധേഹത്തിന്റെ ബന്ധുക്കളായിരുന്നു. 1896 ല്‍ വീണ്ടണ്ടും അദ്ധേഹത്തെ അറസ്റ്റു ചെയ്തു. ഇത്തവണ മഞ്ചേരിയിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കുചേര്‍ന്നെന്നതായിരുന്നു കേസ്. പ്രതിവിധിയാകട്ടെ അറേബ്യയിലേക്ക് നാടു കടത്തലും. 1911 ല്‍ മടങ്ങി വന്ന അദ്ധേഹം പോത്തുവണ്ടണ്ടിക്കാരനായിട്ടാണ് ജീവിതം തുടര്‍ന്നത്. 1920 ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ഗാന്ധിജിയോടും ഷൗക്കത്തലിയോടുമൊപ്പം അദ്ധേഹം വേദി പങ്കിട്ടിരുന്നു. ഈ പരിപാടി അദ്ധേഹത്തില്‍ സമരവീര്യം വര്‍ദ്ധിപ്പിച്ചു. 1921 ല്‍ ആലി മുസ്‌ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും എം.പി. നാരായണ മേനോനും നെല്ലിക്കുത്തില്‍ ഖിലാഫത്ത് കമ്മിറ്റി സംഘടിപ്പിക്കുവാനെത്തിയപ്പോള്‍ അവരോടൊപ്പം ഖിലാഫത്ത് കമ്മിറ്റിക്കു വേണ്ടണ്ടി പണപ്പിരിവും പ്രവര്‍ത്തനങ്ങളും നടത്തിയത് കുഞ്ഞഹമ്മദാജിയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിലംഗമായത് കാരണത്താല്‍ അദ്ധേഹത്തിന് നിരോധന ഉത്തരവ് നേരിടേണ്ടണ്ടി വന്നു. 1921 ആഗസ്റ്റ് 20-ാം തിയ്യതി ഖിലാഫത്ത് ഓഫീസുകള്‍ പരിശോധിച്ച് ആയുധങ്ങള്‍ കണ്ടെണ്ടടുക്കാനെന്ന വ്യാജേന ബ്രിട്ടീഷുകാര്‍ തിരൂരങ്ങാടി പള്ളി വളഞ്ഞു. പള്ളി ബ്രിട്ടീഷുകാര്‍ തകര്‍ത്തെന്ന വാര്‍ത്ത നാട്ടിലാകെ പരന്നു. ഇതിനെതിരെ ജാഥ നടത്തിയ ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചു. നേതാക്കന്മാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരെ വിട്ടു കിട്ടണമെന്ന ആവശ്യവുമായെത്തിയ ജനങ്ങള്‍ക്കു നേരെ വീണ്ടണ്ടും ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തു. പട്ടാള ഉദ്യോഗസ്ഥരെ രോഷാകുലരായ ജനങ്ങളും വകവരുത്തി.
ഈ സംഭവമാണ് വാരിയം കുന്നത്ത് കുഞ്ഞമ്മദാജിയെ രംഗത്തിറക്കിയത്. 1921 ആഗസ്റ്റ് 22-ാം തിയ്യതി ആനക്കയത്ത് നിന്ന് ആറായിരത്തോളം പടയാളികളെയും കൊണ്ടണ്ട് കുഞ്ഞമ്മദാജി പുറപ്പെട്ടു. ഹാജിയാരുടെ രംഗപ്രവേശനത്തോടു കൂടെ ജനങ്ങള്‍ അദ്ധേഹത്തെ നേതാവായി അംഗീകരിച്ചു. അദ്ധേഹം ജനങ്ങളോട് ആരുടേയും സ്വത്ത് കൊള്ളയടിക്കരുതെന്നും ആരെയും നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തരുതെന്നും ആവശ്യപ്പെട്ടു. വിപ്ലവവത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ് അദ്ധേഹം ഖിലാഫത്ത് രാജ് പ്രഖ്യാപിച്ചു. ഓരോ സ്ഥലങ്ങളും തന്റെ അനുയായികള്‍ക്ക് വിഭജിച്ചു നല്‍കി. സ്ത്രീകളെ ഉപദ്രവിച്ചവരേയും പട്ടാളത്തെ സഹകരിച്ചവരേയും അദ്ധേഹം തിരഞ്ഞു പിടിച്ച് ശിക്ഷിച്ചു.
പട്ടാളത്തെ എതിര്‍ക്കുവാന്‍ വേണ്ടണ്ടി അദ്ധേഹം ഗറില്ലാ പരിപാടികള്‍ ആസൂത്രണം ചെയ്തു. ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന് പാണ്ടണ്ടിക്കാട്ടെ പട്ടാള ക്യാമ്പ് അദ്ധേഹം ആക്രമിച്ചു. ഇതില്‍ 230 പേര്‍ മരിച്ചു. നാല് പട്ടാളക്കാരും കൊല്ലപ്പെട്ടു. കല്ലാമൂല പട്ടാളക്കാരുമായി നടന്ന പോരാട്ടത്തില്‍ 35 പേര്‍ മൃതിയടഞ്ഞു. ഇതിനു ശേഷം ഗൂഢല്ലൂര്‍ പോലീസ് ട്രെയിനിങ് ക്യാമ്പ് ഹാജിയാരും സംഘവും ആക്രമിച്ചു. അതിനു ശേഷം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അദ്ധേഹം പിടിച്ചടക്കി. അതിനിടയില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ കീഴടങ്ങിയ വിവരം അദ്ധേഹം അറിഞ്ഞു. ഓരോരുത്തരോരുത്തരായി പോലീസിനു മുന്നില്‍ കീഴടങ്ങിക്കൊണ്ടേയിരുന്നു. അവസാനം ബ്രിട്ടീഷുകാരദ്ധേഹത്തെ ചതിയില്‍ പെടുത്തുകയാണുണ്ടണ്ടായത്.
ആലി മുസ്‌ലിയാര്‍
1921 ലെ മലബാര്‍ സമരത്തിന്റെ മുഖ്യകാര്യദര്‍ശിയായിരുന്നു ആലിമുസ്‌ലിയാര്‍. അദ്ധേഹത്തിന്റെ ഉമ്മ മഖ്ദൂം കുടുബത്തിന്റെ പിന്മുറക്കാരില്‍ പെട്ട ആളായിരുന്നു. 1894 ല്‍ മണ്ണാര്‍ക്കാട് ലഹളയില്‍ സഹോദരന്‍ മമ്മദുകുട്ടിയടക്കം തന്റെ അടുത്ത ബന്ധുക്കള്‍ പലരും മരണപ്പെട്ട വാര്‍ത്ത കൂടി കേട്ടതോടെ അദ്ധേഹം കടുത്ത ഇംഗ്ലീഷ് വിരുദ്ധകാരിയായി മാറി. കവരത്തി ദ്വീപില്‍ ഖാസിയായി ജോലി ചെയ്തിരുന്ന അദ്ധേഹം മലബാറിലേക്ക് മടങ്ങി. 1896 ലെ മഞ്ചേരി കലാപത്തിലും അദ്ധേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മരണമടഞ്ഞു. ജനങ്ങളെ ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിപ്പിക്കണമെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നദ്ധേഹം മനസ്സിലാക്കി. ഇതേ തുടര്‍ന്ന് മലബാറിലുടനീളം മദ്രസകള്‍ സ്ഥാപിക്കുകയും പ്രസംഗ പര്യടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതുമൂലമദ്ധേത്തിന് കൂടുതല്‍ അനുയായികളെ സംഘടിപ്പിക്കാനും സാധിച്ചു. 1907 ല്‍ അദ്ധേഹം തിരൂരങ്ങാടി ഖാസിയായി അവരോധിതനായി. തുടര്‍ന്നദ്ധേഹം അലി സഹോദരന്മാരുടേയും ഗാന്ധിജിയുടേയും ശിഷ്യത്വം സ്വീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഖാദി വസ്ത്രങ്ങള്‍ മാത്രം ധരിച്ച അദ്ധേഹം ജില്ലയില്‍ ഏകദേശം സ്ഥലങ്ങളിലെല്ലാം ഖിലാഫത്ത്-കോണ്‍ഗ്രസ്സ് കമ്മറ്റികള്‍ സംഘടിപ്പിച്ചു.
1921 ഫെബ്രുവരി 26 -ാം തിയ്യതി പൊറ്റയില്‍ അബൂബക്കര്‍, വി.പി ഹസ്സന്‍ കുട്ടി, കലറക്കല്‍ അഹമ്മദ്, പൊറ്റയില്‍ കുഞ്ഞു മുഹമ്മദ് എന്നീ ഖിലാഫത്ത് പ്രവര്‍ത്തകരെ നിസാര കാരണം പറഞ്ഞ് ആറ് മാസ തടവിന് ശിക്ഷിച്ചു. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ നിരവധി പേരെ യാതൊരു കാരണവുമില്ലാതെ പോലീസുകാര്‍ അറസ്റ്റു ചെയ്തു കൊണ്ടേണ്ടയിരുന്നു. മറ്റൊരു സംഭവമായിരുന്നു 1921 ലെ ജൂലൈ 30 ന് പൂക്കോട്ടൂരുണ്ടണ്ടായത്. ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയും കര്‍ഷക നേതാവുമായിരുന്ന മാമ്മൂദിനെ ഇത്തരത്തിലുള്ള കാരണം പറഞ്ഞ് നിലമ്പൂര്‍ കോവിലകത്തു നിന്ന് പുറത്താക്കുകയും മോഷണം നടത്തി എന്ന പേരില്‍ അറസറ്റ് ചെയ്യാനെത്തിയ ഇന്‍സ്‌പെക്ടര്‍ നാരായണമേനോന്‍ സംഘടിതമായ എതിര്‍പ്പിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ഇതേ തുടര്‍ന്ന് മലബാറില്‍ ഭീകരമായ അക്രമവും നിയമരാഹിത്യവും നടക്കുന്നുണ്ടെന്നും അതേ കുറിച്ച് അന്വേഷണം നടത്താന്‍ അനുമതിവേണമെന്നും പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ട് കളക്ടര്‍ക്കയച്ചു. ആഗസ്റ്റ് 19-ാം തിയ്യതി കളക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നിന്നും വലിയൊരു സേന തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. പോലീസ് സൂപ്രണ്ടണ്ട് ഹിച്ച് കോക്കിന്റെ കീഴില്‍ 100 സ്‌പെഷ്യല്‍ പോലീസും ക്യാപ്റ്റന്‍ മെക്കിനെറിയുടെ കീഴില്‍ 70 പട്ടാളക്കാരുമാണെത്തിയത്. രാത്രിയില്‍ ആലി മുസ്‌ലിയാരെയും സംഘത്തേയും ഉദ്ധേശിച്ചു കൊണ്ടാണ് തിരച്ചില്‍ നടത്തിയതെങ്കിലും പറഞ്ഞതു പോലെ ആയുധങ്ങളോ ആളുകളോ അവിടെ കാണാന്‍ സാധിച്ചില്ല. എങ്കിലും ആലി മുസ്‌ലിയാരുടെ അടുത്ത ആളായിരുന്ന മമ്മദാജിയെയും അദ്ധേഹത്തിന്റെ അടുത്ത വീട്ടുകാരേയും ഒസ്സാന്‍ മമ്മുവിനെയും അദ്ധേഹത്തിന്റെ മകനേയും അറസ്റ്റു ചെയ്തതിനു ശേഷം പള്ളിയില്‍ കയറി പരിശോധിക്കുന്നത്.
പിറ്റേന്ന് രാവിലെയായപ്പോഴേക്കും പല കെട്ടുകഥകളും തയ്യാറായിക്കഴിഞ്ഞിരുന്നു. മമ്പുറം പള്ളി തകര്‍ത്തെന്നും മറ്റു പള്ളികള്‍ തകര്‍ക്കാന്‍ പദ്ധതിയുണ്ടെണ്ടന്നും തുടങ്ങിയ വാര്‍ത്തകള്‍ നാട്ടിലെങ്ങും വ്യാപിച്ചു. ഇത് കേട്ട് താനൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, തുവ്വൂര്‍, കരുവാരക്കുണ്ടണ്ട് ജനങ്ങള്‍ ജാഥയായി തിരൂരങ്ങാടിയിലേക്ക് ഒഴുകാന്‍ തുടങ്ങി. പരപ്പനങ്ങാടിയില്‍ നിന്നു വന്ന സംഘത്തെ പട്ടാളക്കാര്‍ വെടിവെച്ചു. 90 പേര്‍ മരണപ്പെട്ടു. പലരേയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിലൊന്നും ആലി മുസ്‌ലിയാര്‍ പങ്കാളിയായിരുന്നില്ല. ആലി മുസ്‌ലിയാര്‍ സംഘവും നിവേദനവുമായി അധികാരികളുടെ അടുക്കലേക്ക് നീങ്ങി. ജനങ്ങളിവരെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഇതിനേയും പട്ടാളക്കാര്‍ വെടിവെച്ചു. രോഷാകുലരായ ജനം പട്ടാളത്തെ നേരിട്ടു. ജോണ്‍സണ്‍, റൗലി, മൊയ്തീന്‍ തുടങ്ങിയ ഉദ്യോഗസ്ഥന്മാര്‍ ജനരോഷത്തിനിരയായി. 17 പേര്‍ ഇതില്‍ മരിച്ചു.
ഇനി സന്ധി സാധ്യമല്ലെന്ന് മനസ്സിലാക്കിയ ആലി മുസ്‌ലിയാര്‍ ഏറനാടിനെ പലഭാഗമായി തിരിച്ച് ഓരോ സ്ഥലത്തും ഗവണ്‍മെന്റുകള്‍ സ്ഥാപിക്കുകയാണുണ്ടണ്ടായത്. ഖിലാഫത്തിന്റെ തലവനായി ആലിമുസ്‌ലിയാര്‍ അവരോധിക്കപ്പെട്ടു. കൊല്ലപ്പെടുമെന്ന് കരുതിയ ആളുകള്‍ വീരമൃത്യുവരിക്കാനാണിഷ്ടപ്പെട്ടിരുന്നത്. അവര്‍ സമാധാന സന്ധി പരിപാടികളിഷ്ടപ്പെട്ടിരുന്നില്ല. ആഗസ്റ്റ് 30 ന് വലിയ സന്നാഹത്തോടെ യുദ്ധത്തിനിറങ്ങി. അവര്‍ തിരൂരങ്ങാടി പള്ളി ആക്രമിക്കാന്‍ വളഞ്ഞു. രണ്ടണ്ടു സൈന്യമായെത്തിയ ഇംഗ്ലീഷുകാര്‍ നിറയൊഴിക്കാന്‍ തുടങ്ങി. 114 പേര്‍ പള്ളിയിലുണ്ടണ്ടായിരുന്നു. 24 പേര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ചു. കീഴടങ്ങിയില്ലെങ്കില്‍ പള്ളി തകര്‍ക്കുമെന്നുള്ള ഭീഷണി മുഴങ്ങി. ആലിമുസ്‌ലിയാരും 37 പേരും കീഴടങ്ങി. ആലിമുസ്‌ലിയാരെയും സംഘത്തേയും കോയമ്പത്തൂരിലേക്ക് കൊണ്ടണ്ടുപോയി. ആലിമുസ്‌ലിയാരടക്കം 12 പേര്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 22 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. മൂന്ന് പേരെ ആന്തമാനിലേക്ക് നാടുകടത്തി. ആലിമുസ്‌ലിയാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് സ്വീകരിച്ചില്ല. 1922 ഫെബ്രുവരി 17 നാണ് ആലിമുസ്‌ലിയാരെയും 12 പേരെയും തൂക്കിക്കൊന്നത്. ആലിമുസ്‌ലിയാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉണങ്ങാത്ത മുറിപ്പാടായി ഇന്നും ജനമനസ്സുകളില്‍ അവശേഷിക്കുന്നു.
No comments:
Post a Comment